ശ്രീനഗർ: ദശാബ്ദങ്ങൾക്ക് ശേഷം കശ്മീരിലെ ശീതൾ നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി കശ്മീരി പണ്ഡിറ്റുകൾ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നത്. കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിൽ പുനരധിവസിപ്പിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് ശേഷം പണ്ഡിറ്റുകളുടെ മടങ്ങി വരവ് തുടരുകയാണ്.
കശ്മീരി പണ്ഡിറ്റുകൾക്കൊപ്പം പ്രദേശവാസികളും പൂജകളിലും ഹോമങ്ങളിലും പങ്കെടുത്തു. കശ്മീരിൽ ഇത് പുതുയുഗപ്പിറവിയാണെന്ന് ജമ്മു കശ്മീർ ബിജെപി ജനറൽ സെക്രട്ടറി അശോക് കുമാർ കൗൾ പറഞ്ഞു. മേഖലയിലെ മിക്ക ഇടങ്ങളിലും ക്ഷേത്രഭൂമി സർക്കാരും സ്വകാര്യ വ്യക്തികളും കൈയ്യേറിയിരിക്കുകയാണ്. ഇവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാകും അടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം ശീതൾ നാഥ് ക്ഷേത്രപരിസരങ്ങളിലെ മുസ്ലീങ്ങൾ കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്ത് മധുരവിതരണം നടത്തി. പതിറ്റാണ്ടുകൾക്ക് ശേഷം പഴയ സുഹൃത്തുക്കളെ കാണാൻ സാധിച്ചതിൽ മുതിർന്നവരിൽ പലരും വികാരാധീനരായി. താഴ്വരയിൽ നന്മയുടെ കൂടിച്ചേരലിന് കാരണക്കാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടന്നു.
Discussion about this post