ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ ഉത്പ്പാദനത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണയായി കൊവാക്‌സിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ചു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആത്മനിര്‍ഭര്‍ ഭാരത് 3.0 മിഷന്‍ കോവിഡ് സുരക്ഷ’യുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് ബയോടെക്കിന് ധനസഹായം നല്‍കിയിരിക്കുന്നത്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍. മെയ്-ജൂണ്‍ മാസങ്ങളില്‍ കൊവാക്‌സിന്റെ ഉത്പ്പാദനം ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലൈ-ഓഗസ്റ്റ് മാസത്തോടെ വാക്‌സിന്റെ ഉത്പ്പാദനം 6-7 ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഭാരത് ബയോടെക്കിന് പുറമെ, രോഗ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലെ പൊതുമേഖല സ്ഥാപനമായ ഹഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനും കേന്ദ്രം 65 കോടിയോളം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉത്പ്പാദനത്തിന് തയ്യാറെടുക്കാനായാണ് കമ്പനിക്ക് ധനസഹായം നല്‍കിയിരിക്കുന്നത്. 6 മാസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post