ഡൽഹി: വ്യാപാരം, ആരോഗ്യം, കാലാവസ്ഥ, പ്രതിരോധം എന്നിവയിലുടനീളം യുകെയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അംഗീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ (ബിഎച്ച്സി) അറിയിച്ചു.
മെച്ചപ്പെട്ട വാണിജ്യ പങ്കാളിത്തം അംഗീകരിക്കുക, ഇന്ത്യൻ- ബ്രിട്ടീഷ് ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുക, യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ) ചർച്ച ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു.
ഈ പങ്കാളിത്തം 2030 ഓടെ യുകെ ഇന്ത്യ വ്യാപാരത്തിന്റെ മൂല്യം ഇരട്ടിയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും, സമഗ്രമായ എഫ്‌ടിഎ ചർച്ചകൾ ആരംഭിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും പങ്കിട്ട ഉദ്ദേശ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്നുവരെ ഒരു വ്യാപാര കരാർ ചർച്ച ചെയ്യാൻ യുകെ പ്രതിജ്ഞാബദ്ധമായ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
ആരോഗ്യ, സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാനവും വളരുന്നതുമായ മേഖലകൾ ഉൾപ്പെടെ പുതിയ യുകെ – ഇന്ത്യ വ്യാപാരത്തിലും നിക്ഷേപത്തിലും പ്രധാനമന്ത്രിമാർ ഒരു ബില്യൺ ഡോളർ പ്രഖ്യാപിക്കുമെന്ന് ബിഎച്ച്‌സി അറിയിച്ചു.
ഇന്ത്യയുടെ കൊറോണ വൈറസ് അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ യുകെ-ഇന്ത്യ ബിസിനസ്സ് കമ്മ്യൂണിറ്റി കഴിഞ്ഞ ആഴ്ചയിൽ തങ്ങളുടെ ഐക്യദാർഢ്യം പ്രകടമാക്കി. ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് അവരുടെ അടിയന്തര അപ്പീലിലൂടെ കഴിഞ്ഞ ആഴ്ച 1.6 മില്യൺ ഡോളർ സമാഹരിച്ചു. സുപ്രധാന ഉപകരണങ്ങൾക്കായുള്ള ഇന്ത്യൻ ഹൈക്കമ്മീഷന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി യുകെയിലെ ബിസിനസ്സ് നേതാക്കൾ അണിനിരന്നു. 5,000 ഓക്സിജൻ സിലിണ്ടറുകൾ ബിഒസി ലിമിറ്റഡ് സംഭാവന ചെയ്തു, അതിൽ ആദ്യത്തേ batch ഇന്ത്യൻ വ്യോമസേന ഇന്ന് രാവിലെ ചെന്നൈയിലേക്ക് മാറ്റി.









