കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ ജൈവായുധം: വ്യക്തമായ തെളിവുകൾ പുറത്ത്.
കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈന ലോകരാജ്യങ്ങളെ മുഴുവൻ തകർക്കാൻ കണ്ടെത്തിയ ജൈവായുധമാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്ത്.
ചൈനയുടെ പീപ്പീൾസ് ലിബറേഷൻ ആർമി ശാസ്ത്രജ്ഞരും ചൈനയിലെ ആരോഗ്യഗവേഷകരും ചേർന്ന് 2015ൽ തന്നെ പുറത്തിറക്കിയ ഒരു പുസ്തകത്തിലും പ്രബന്ധത്തിലും സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കാൻ പദ്ധതിയിട്ടതായാണ് ആസ്ട്രേലിയലെ ഏറ്റവും പ്രധാന മാദ്ധ്യമങ്ങളിലൊന്നായ സ്കൈ ഓസ്ട്രേലിയ കണ്ടെത്തിയത്. ഈ പ്രബന്ധം അതീവ രഹസ്യമായതുകൊണ്ടും ചൈനീസ് ഭാഷയിലായതിനാലും പുറം ലോകം അറിഞ്ഞിരുന്നില്ല.
ദി ഓസ്ട്രേലിയൻ, സ്കൈ ഓസ്ട്രേലിയ തുടങ്ങിയ പ്രധാന മാദ്ധ്യമങ്ങളിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകയായ ഷാരി മാർക്സന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന ഈ പുതിയ വിവരങ്ങൾ പുറത്ത് വന്നത്.
സാർസ് കൊറോണ വൈറസുകൾ “ജനിതക ആയുധങ്ങളിലെ ഒരു പുതുയുഗം“ ആയിരിയ്ക്കുമെന്നാണ് ആ പ്രബന്ധത്തിൽ പറഞ്ഞിരിയ്ക്കുന്നത്. സാർസ് കൊറോണ വൈറസുകളെ കൃത്രിമമായി രൂപവ്യത്യാസം വരുത്തി മനുഷ്യനിൽ വലിയതോതിൽ പടരുന്ന രീതിയിൽ ഉപയോഗിക്കാം എന്നാണ് ആ പ്രബന്ധത്തിൽ പറയുന്നതെന്ന് സ്കൈ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ബ്യൂറോ ഓഫ് എപിഡമിക് പ്രിവൻഷൻ എന്ന ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റ് സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ലീ ഫെംഗ് ആണ് ഈ പ്രബന്ധം എഴുതിയിരിയ്ക്കുന്നതിൽ ഒരാൾ. ഈ പ്രബന്ധത്തിന്റെ എഡിറ്റർ ഇൻ ചീഫ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സാർസ് എപിഡമിക് എക്സ്പെർട്ട് ഗ്രൂപ്പിന്റെ തലവനായ ഷൂ ദെഷാങ് ആണ്. ഇയാൾ ചൈനീസ് മിലിറ്ററി കമ്മീഷന് ഇരുപത്തിനാല് തവണയാണ് ഈ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കി നൽകിയത്. അതോടൊപ്പം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിക്കായി മൂന്നു അതിപ്രധാന റിപ്പോർട്ടുകളും അയാൾ എഴുതിത്തയ്യാറാക്കി നൽകിയിട്ടുണ്ട്.
ഈ പ്രബന്ധത്തിൽ ഈ സാർസ് കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കുക മാത്രമല്ല, എങ്ങനെ ഫലപ്രദമായി പരമാവധി പേരിലേക്ക് പടർത്തണമെന്നതിനും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. ഫ്രീസ് ഡ്രൈ ചെയ്യാനാകുന്ന ഈ രോഗാണുക്കളെ വായുവഴി പെട്ടെന്ന് പടർത്താനാകുമെന്നും തീവ്രമായ സൂര്യരശ്മികളില്ലാത്ത സന്ധ്യാ സമയത്തോ മഴമേഘങ്ങൾ നിറഞ്ഞ സമയത്തോ പൊടി നിറഞ്ഞ അന്തരീക്ഷത്തിലോ ഇതിനെ ആയുധമായി ഉപയോഗിക്കണമെന്നും പ്രബന്ധത്തിലുണ്ട്.
അതിലുപരിയായി ഞെട്ടിയ്ക്കുന്ന മറ്റു വിവരങ്ങളും ഈ പ്രബന്ധത്തിൽ പറയുന്നുണ്ട്. രോഗാണുക്കൾ പടരുന്നതോടെ ജനങ്ങൾ കൊല്ലപ്പെടുന്നതിനൊപ്പം ആ പടരുന്ന രാജ്യങ്ങളിലെ വൈദ്യ സംവിധാനങ്ങൾ തകർന്നടിയുമെന്നും ആ ആഘാതത്തിൽ നിന്ന് അവയ്ക്ക് കരകയറാനാകില്ലെന്നും പ്രബന്ധത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിലുൾപ്പെടെ നടക്കുന്ന കാര്യങ്ങളാണിത്. ക്വാറന്റീൻ, ഒറ്റയ്ക്ക് ജീവിയ്ക്കൽ എന്നിവ നിർബന്ധിതമാകുന്നതോടെ അതാത് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ കൂടി തകർന്നടിയുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റ് 2015ൽ തന്നെ പ്രവചിച്ചിട്ടുണ്ട്. ഒരു ബോംബാക്രമണത്തിൽ ഉണ്ടാകുന്നതിനേക്കാൾ നീണ്ടുനിൽക്കുന്ന ആഘാതം ജൈവായുധങ്ങളുപയോഗിച്ച് ഉണ്ടാക്കാനാകുമെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്.
ശാരീരികമായ പ്രശ്നങ്ങൾ മാത്രമല്ല, ഈ ജൈവായുധങ്ങൾ ഉണ്ടാക്കുന്ന മാനസിക ആഘാതവും അതീവ തീവ്രമായിരിയ്ക്കുമെന്നും ഈ പ്രബന്ധത്തിൽ പറയുന്നു. മനുഷ്യർ അനേകകാലം ഭീതിയിൽ കഴിയുമെന്നും പലർക്കും മാനസികനില തന്നെ തെറ്റുമെന്നും അവർ പറയുന്നു.
‘ദി അൺനാച്ചുറൽ ഒറിജിൻ ഓഫ് സാർസ് ആൻഡ് ന്യൂ സ്പീഷീസ് ഓഫ് മാൻ–മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പൺസ്’ എന്നാണ് ഈ ചൈനീസ് പ്രബന്ധത്തിന്റെ പേർ. 2015ൽ തന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്കും പീപ്പിൾ ലിബറേഷൻ ആർമിയ്ക്കും വേണ്ടി തയ്യാറാക്കിയ ഈ പ്രബന്ധത്തിന്റെ ചീഫ് എഡിറ്റർ ഷൂ ദെഷാങ് ചൈനയിലെ ഏറ്റവും വലിയ ആരോഗ്യ ഗവേഷകരിൽ ഒരാളാണ്. ചൈനീസ് മിലിറ്ററി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ പ്രൊഫസർ ആയ അയാൾ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിൽ മുൻപ് പണിയെടുത്തിട്ടുണ്ട്. ഇയാൾ പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയത് അമേരിക്കയിൽ നിന്നാണ്.
അമേരിക്കയിലേതുൾപ്പെടെയുള്ള പൊതുജനാരോഗ്യസംവിധാനങ്ങളെ അടുത്തറിയാവുന്ന ഷൂ ദെഷാങ് ന്റെ നേതൃത്വത്തിൽ ലോകത്തിനെതിരേ കമ്യൂണിസ്റ്റ് ചൈന നടത്തിയ ഒരു ജൈവായുധ ആക്രമണമായിരുന്നോ കോവിഡ് 19 എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.
വളരെ നാടകീയമായി ചൈനയിൽ കോവിഡ് 19 നിയന്ത്രണത്തിയെന്ന അവകാശവാദങ്ങൾ കൂടിയാകുമ്പോൾ ചൈനയുടെ ചതിയാണോ കോവിഡ് 19 എന്ന സംശയത്തിന് പുതിയ തെളിവുകൾ കൂടി ലഭിയ്ക്കുകയാണ്. ഇന്ത്യയിലേതുൾപ്പെടെയുള്ള കോവിഡ് നാശനഷ്ടങ്ങൾ ചൈനയുടെ ജൈവായുധപ്രയോഗമാണെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് കമ്യൂണിസ്റ്റ് ചൈന എന്ന് പറയേണ്ടിവരുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ തെളിവുകൾ വിശകലനം ചെയ്തു വരികയാണ്.
Discussion about this post