ട്വിറ്ററിൽ തരംഗമായി #IndiaStandsWithIsrael. ഈ ഹാഷ്ടാഗ് ഏറ്റവും മുന്നിലായാണ് ഇന്ന് ഇന്ത്യയിൽ ട്രെന്റ് ചെയ്യുന്നത്. രണ്ട് ലക്ഷത്തിലധികം ട്വീറ്റുകളുമായാണ് #IndiaStandsWithIsrael എന്ന ഹാഷ്ടാഗിൽ ഇന്ത്യക്കാർ ഇസ്രേയലിനെതിരേയുള്ള ആക്രമണത്തിൽ പ്രതിഷേധമറിയിച്ചിരിയ്ക്കുന്നത്. അതോടൊപ്പം ആഗോളതലത്തിൽത്തന്നെ #IsraelUnderAttack എന്ന ഹാഷ്ടാഗും ട്രെൻട് ചെയ്യുന്ന്യ്ണ്ട്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ സി ടി രവി മുതൽ സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേൽ വരെ ഇസ്രേയലിന് പിന്തുണയർപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അമ്മമാരേയും പിഞ്ചുകുഞ്ഞുങ്ങളേയും മനുഷ്യമറയാക്കി ഭീകരവാദം നടത്തുന്ന പാലസ്തീനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്ന ഇസ്രേയൽ സൈനികനും തമ്മിലുള്ള വ്യത്യാസം വ്യക്തമാണെന്നാണ് റിട്ടയഡ് ഫ്ലൈറ്റ് ലഫ്റ്റനന്റ് അനൂപ് വർമ്മ ട്വിറ്ററിൽ കുറിച്ചത്.
ബിജെപി നേതാവും മഹാഭാരതത്തിൽ യുധിഷ്ഠിരനായി അഭിനയിച്ച നടനുമായ ഗജേന്ദ്ര ചൗഹാനും ഇസ്രേയലിന് അഭിവാദ്യമർപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇസ്രേയലിൽ പാലസ്തീൻ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നേഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കേരളത്തിലെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ആദ്യം തയ്യാറായില്ല. പ്രതിഷേധമുയർന്നപ്പോൾ മുഖ്യമന്ത്രി ഫെയിസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടെങ്കിലും അതിൽ നിന്ന് പാലസ്തീൻ ഭീകരവാദികൾ എന്ന ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു.
എന്നാൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ഇന്ത്യാ സൊസൈറ്റി ഉൾപ്പെടെയുള്ള വലിയ സംഘടനകൾ വരെ സൗമ്യ സന്തോഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഒരു പ്രവാസി മലയാളി ഇസ്ലാമിക ഭീകരാക്രമണത്തിന് വിധേയരായാൽ അനുശോചന ഫെയിസ്ബുക്ക് പോസ്റ്റ് പോലും ഇടാൻ മുഖ്യമന്ത്രി വരെ മടിയ്ക്കുന്ന രീതിയിൽ ഭീകരവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറി കേരളമെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്. ഇന്ത്യയിലെ ഇസ്രേയലി അംബാസിഡർ ആയ ഡോക്ടർ റാൻ മൽക നേഴ്സ് സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മൂന്ന് പോസ്റ്റുകളാണ് ട്വിറ്ററിൽ പങ്കിട്ടത്.
ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ രാത്രി മുഴുവൻ ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിച്ച ശേഷം ഉണർന്നെണീറ്റ തങ്ങൾക്ക് ഈ പിന്തുണയും സന്ദേശങ്ങളും അതിയായ സന്തോഷമുളവാക്കിയെന്ന് ഇസ്രേയൽ ഗവണ്മെന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചിട്ടുണ്ട്. പിന്തുണ നൽകിയവർക്കെല്ലാം അവർ നന്ദി അറിയിച്ചു.
Discussion about this post