ഉത്തർപ്രദേശിലെ ജയിലിൽ വെടിവയ്പ്പ്. ഗുണ്ടാത്തലവൻ മുകീം കാല ഉൾപ്പെടെ മൂന്നു തടവുകാർ കൊല്ലപ്പെട്ടു. വിചാരണത്തടവുകാരനാണ് വെടിവയ്പ്പ് നടത്തിയതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. വെടിവയ്പ് നടത്തിയയാളെ വെടി വെച്ച് കൊന്നതായി പൊലീസ് വ്യക്തമാക്കി.
രാവിലെ 10 മണിയോടെ ചിത്രകൂടിലെ ജില്ല ജയിലിലാണ് സംഭവം. പടിഞ്ഞാറന്‍ യു.പിയിലെ ഗുണ്ടാത്തലവനായ മുകീം കാല, കിഴക്കന്‍ യു.പി ഡോണായ മിറാസുദ്ദീന്‍ എന്നിവര്‍ക്ക് നേരെ തടവുകാരിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വിചാരണ തടവുകാരനായ അന്‍സുല്‍ ദീക്ഷിതാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ജയിലില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ അന്‍സുലിനെ പൊലീസ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തി.
ജയിലില്‍ ആക്രമണം അരങ്ങേറിയതോടെ മുതിര്‍ന്ന ജയില്‍ അധികൃതര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പടിഞ്ഞാറന്‍ യു.പിയിലെ ഗുണ്ടാത്തലവനാണ് കാലാ. ഷമ്ലി, മുസഫര്‍നഗര്‍, പടിഞ്ഞാറന്‍ യു.പി എന്നിവിടങ്ങള്‍ അടക്കി ഭരിച്ചിരുന്ന കാലാ നിരവധി കേസുകളില്‍പ്പെട്ട് ജയിലിലാകുകയായിരുന്നു.
Discussion about this post