മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് മൂലം അറബിക്കടലിൽ അപകടത്തിൽപ്പെട്ട ബാർജുകളിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ നാവികസേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 188 ആളുകളെ രക്ഷപെടുത്താനായതായി നാവികസേന അറിയിച്ചു. 37 ആളുകളുടെ മൃതദേഹം കണ്ടെടുത്തു. 36 ഒഎൻജിസി ജീവനക്കാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
നാവികസേന കപ്പലുകളും എയർക്രാഫ്റ്റുമാണ് കാണാതായവർക്കായി തിരച്ചിൽ നടത്തുന്നത്. ചുഴലിക്കാറ്റ് ഭീഷണി അതിജീവിച്ച 125 ആളുകളും മരണമടഞ്ഞ നാല് ക്രൂ അംഗങ്ങളുമായി ഹാർബറിൽ എത്തിയ ഐഎൻഎസ് കൊച്ചി തിരച്ചിൽ ദൗത്യം തുടരുന്നതിന് ബുധനാഴ്‌ച വൈകുന്നേരം തന്നെ കടലിലേക്ക് തിരിച്ചു.
എണ്ണഖനന കേന്ദ്രങ്ങളിലും മറ്റും നിർമാണജോലിക്കാർ താമസിച്ച് ജോലി ചെയ്യുന്ന കപ്പലുകൾക്കു സമാനമായ സംവിധാനമാണ് ബാർജുകൾ.
Discussion about this post