ഡൽഹി: ഹമാസ് ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രയേലിന് അനുകൂല നിലപാടുമായി ഇന്ത്യ. ഗാസയുടെ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തിരിച്ചുള്ള ആക്രമണത്തിലും നിരവധിപ്പേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരടക്കം കൊല്ലപ്പെട്ട നിരപരാധികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇന്ത്യ അറിയിച്ചു.
”പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി വന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ച പുനരാരംഭിക്കണം. അതിന് സാഹചര്യം ഒരുക്കേണ്ടത് ഹമാസ് ആണ്. ഇരുവരും സംയമനം പാലിക്കണം. കിഴക്കൻ ജറുസലമിലടക്കം ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ നീക്കം നടത്തരുത് ”ഇന്ത്യ ആവശ്യപ്പെട്ടു.
മേയ് 16ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ പലസ്തീനെ അനുകൂലിക്കുന്ന നിലപാടിലായിരുന്നു. എന്നാൽ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കാത്തതിൽ ബിജെപി പ്രവർത്തകർ അടക്കം രംഗത്തെത്തിയിരുന്നു. പിന്തുണ നൽകിയ രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അർപ്പിച്ചിരുന്നു. ഇതിൽ ഇന്ത്യയുടെ പതാക ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് ഇന്ത്യ ഇസ്രയേലിന് പിന്തുണ വ്യക്തമാക്കിയത്.
Discussion about this post