മോസ്‌കോ: റഷ്യയിൽ കൊവിഡിനെ പ്രതിരോധിക്കാന്‍ മൃഗങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ വെറ്ററിനറി ക്ലിനിക്കുകളില്‍ കാര്‍ണിവാക്-കോവ് വാക്സിന്‍ മൃഗങ്ങള്‍ക്ക് നല്‍കിത്തുടങ്ങി.
നായ്ക്കള്‍, പൂച്ചകള്‍, കുറുക്കന്‍, മറ്റു മൃഗങ്ങള്‍ എന്നിവയില്‍ വാക്സിന്‍ നേരത്തെ പരീക്ഷിച്ചിരുന്നു. ഒരു ഡോസ് 6 മാസത്തേക്കാണ് പ്രതിരോധ ശേഷി നല്‍കുന്നത്. ബ്രീഡര്‍മാര്‍, വളര്‍ത്തുമൃഗങ്ങളുള്ള ഇടയ്ക്കിടെ യാത്രകള്‍ ചെയ്യുന്നവര്‍, സ്വതന്ത്രമായി സഞ്ചരിക്കുന്ന മൃഗങ്ങളുള്ളവര്‍ എന്നിവരില്‍ നിന്നും വാക്സിനേഷനായി വന്‍തോതില്‍ അഭ്യര്‍ഥനകള്‍ ക്ലിനിക്കുകളില്‍ ലഭിക്കുന്നുണ്ടെന്ന് വെറ്ററിനറി നിരീക്ഷണ കേന്ദ്രം ഉപദേഷ്ടാവ് ജൂലിയ മെലാനോ പറഞ്ഞു.
ഈ മാസം ആദ്യം റഷ്യ കാര്‍ണിവക്-കോവിന്‍റെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ആദ്യ ബാച്ചില്‍ 17,000 ഡോസുകളാണ് നിര്‍മിച്ചത്. വാക്സിന് രാജ്യത്തിനകത്ത് ആവശ്യക്കാര്‍ കൂടുതലാണെന്നും അതിനാല്‍ ആദ്യ ബാച്ച് രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കാനാണ് തീരുമാനമെന്നും വിദേശ കമ്പനികളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മെലാനോ കൂട്ടിച്ചേർത്തു .
Discussion about this post