ലഖ്നൗ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്ന് ലഖ്നൗ മേദാന്ത ആശുപത്രി അറിയിച്ചു.
മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാനെ ഗുരുതരമായ കൊവിഡ് ബാധയെ തുടർന്ന് മെയ് 9നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസം ഖാന്റെ മകൻ അബ്ദുള്ളയും ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഏപ്രിൽ 30നായിരുന്നു അസം ഖാന് രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരി മുതൽ സിതാപുർ ജയിലിൽ കഴിയുകയാണ് അസം ഖാൻ. ഭൂമി കൈയ്യേറ്റം ഉൾപ്പെടെ എൺപതോളം കേസുകൾ അസം ഖാനെതിരെയുണ്ട്. അസം ഖാനും മകൻ അബ്ദുള്ളയും ഭാര്യ തസീൻ ഫാത്തിമയും 2020 ഫെബ്രുവരി മാസം മുതൽ ജയിലിലായിരുന്നു. കഴിഞ്ഞ ഡിസംബർ മാസമായിരുന്നു ഭാര്യ ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
Discussion about this post