ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗത്തെയും അതിജീവിക്കുന്നതായി കണക്കുകൾ. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ മൂവായിരത്തിൽ താഴ്ന്നു. 2,887 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധയെ തുടർന്ന് ജീവന്‍ നഷ്ടമായത്.
വിവിധ സംസ്ഥാനങ്ങളിലായി 17.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ റദ്ദാക്കി.
രാജ്യം രണ്ടാം തരംഗത്തോട് വിട പറയുമ്പോഴും കേരളത്തിലെ കൊവിഡ് മരണങ്ങൾ ആശങ്കയാകുകയാണ്. സംസ്ഥാനത്ത് ഇതുവരെ 9009 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളിലും മരണ നിരക്ക് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
Discussion about this post