സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് കുറ്റമറ്റ രീതിയില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ത്ഥികളുമായും അദ്ധ്യാപകരമായും ഇന്ന് നടത്തിയ വെർച്ച്വൽ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം സിബിഎസ്ഇ പരീക്ഷയില്‍ കേന്ദ്ര തീരുമാനത്തോട് സുപ്രീംകോടതി യോജിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കാര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ഹര്‍ജി നല്കിയ മമത ശര്‍മ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ രണ്ടാഴ്ച വേണം എന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
തല്ക്കാലം സംസ്ഥാന ബോര്‍ഡുകളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. യുപി ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തെ ശരാശരിയെക്കാള്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള മാര്‍ക്ക് മാത്രം പരിഗണിക്കുക എന്ന നിര്‍ദ്ദേശത്തിനാണ് സിബിഎസ്ഇ മുന്‍ഗണന.
Discussion about this post