ഡല്‍ഹി: രാജ്യത്ത് 12-നും 18-നും ഇടയിലുള്ളവര്‍ക്ക് വേണ്ടിയുള്ള കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ഹൈകോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. രണ്ട് അമ്മമാര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
വിദഗ്ധസംഘത്തിന്റെ അനുമതി കിട്ടിയ ശേഷം കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കും. ഇതിന് ഉടന്‍ നയം തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തിടുക്കം കാണിച്ച് ദുരന്തത്തിന് വഴിയൊരുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്കി. കുട്ടികള്‍ക്കുള്ള വാക്സിന് വേണ്ടി എല്ലാവരും കാത്തിരിപ്പിലാണ്. കുറ്റമറ്റ പരീക്ഷണ ഫലം അനിവാര്യമാണ്- കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം സൈഡസ് കാഡിലയാണ് കുട്ടികള്‍ക്കുള്ള വാക്സിന് നിര്‍മിക്കുന്നത്.
Discussion about this post