മുംബൈ: മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മതിൽ ഇടിഞ്ഞു വീണ് മരിച്ചവരുടെ എണ്ണം 17 ആയി. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നൽകും.
Rs. 2 lakh each from PMNRF would be given to the next of kin of those who lost their lives due to wall collapses in Mumbai. Rs. 50,000 would be given to those injured.
— PMO India (@PMOIndia) July 18, 2021
അതേസമയം കനത്ത മഴയെ തുടർന്ന് നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറി. ഹനുമാൻ നഗറിലെ വീടുകൾ വെള്ളത്തിനടിയിലായി. കനത്ത മഴയിൽ മുംബൈയിലെ സിയോൺ റെയിൽ പാതയിലും വെള്ളം കയറി.
ഗാന്ധി മാർക്കറ്റ് മേഖലയിൽ വെള്ളം കയറിയതിനാൽ വ്യാപാരം തടസ്സപ്പെട്ടു. നഗരത്തിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയാണ് മുംബൈയിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.











Discussion about this post