മുംബൈ: മുംബൈയിൽ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. മഴക്കെടുതിയിൽ 33 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുന്ന മണിക്കൂറുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.
നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയതിനാൻ ഗതാഗതം താറുമാറായി കിടക്കുകയാണ്. അതെസമയം സബർബൻ ട്രെയിനുകൾ സർവീസ് പുന:രാരംഭിച്ചിട്ടുണ്ട്. സെൻട്രൽ ലൈൻ, ഹാർബർ ലൈൻ, ട്രാൻസ് ഹാർബർ ലൈനുകളിലൂടെയുള്ള ട്രെയിനുകൾ ഓടിത്തുടങ്ങി.
സംസ്ഥാനത്തെ നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും തകർന്ന് കിടക്കുന്ന കെട്ടിടങ്ങളും നിരീക്ഷിക്കാൻ അധികൃതോട് നിർദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Discussion about this post