കാബൂള്‍ : അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിൽ വളരെ ക്രൂരമായ പ്രവർത്തനങ്ങളാണ് താലിബാന്‍ ചെയ്യുന്നത്. കണ്ഡഹാറില്‍ താമസിക്കുന്ന ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ ക്രൂരമായി കൊല ചെയ്തു. മുന്‍പ് പൊലീസില്‍ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നസര്‍ മുഹമ്മദ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. താലിബാന്‍ ഭീകരരാണ് ഹാസ്യതാരത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ താലിബാന്‍ ഇത് നിഷേധിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാന്റെ 70 ശതമാനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന താലിബാന്‍ അഫ്ഗാന്‍ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരയ ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് പാലായനം ചെയ്യുകയാണിപ്പോള്‍. അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരിച്ച അഭയാര്‍ഥിക്യാമ്പുകളിൽ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
Discussion about this post