കൊല്‍ക്കത്ത: ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാൻ മൂന്നു റാഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. പശ്ചിമ ബംഗാളിലെ ഹസിമാര എയിര്‍ബേസില്‍ നടന്ന ചടങ്ങിലാണ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്‌ക്വാഡ്രന്റെ ഭാഗമായത്. വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ സൈനിക നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്. നിലവില്‍ 26 റാഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉള്ളത്.
റാഫേല്‍ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ അംബാലയിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണില്‍ 18 യുദ്ധവിമാനങ്ങളാണ് നിലവിലുള്ളത്.
Discussion about this post