ഡൽഹി: പ്രതിരോധ രംഗത്തെ കയറ്റുമതി മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഫലപ്രാപ്തിയിലേക്ക്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യ കയറ്റുമതി ചെയ്തത് 38,500 കോടിയുടെ പ്രതിരോധ ഉപകരണങ്ങളാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. 2019-20 കാലഘട്ടത്തിൽ 9,115.5 കോടിയുടെയും 2020-21 കാലഘട്ടത്തിൽ 8434.84 കോടിയുടെയും ഉപകരണങ്ങൾ കയറ്റുമതി ചെയ്തതായും സർക്കാർ വ്യക്തമാക്കി.
കവചിത വാഹനങ്ങൾ, ടോർപ്പിഡോ, റഡാർ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ടിയർ ഗ്യാസ് ലോഞ്ചറുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്തതെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സഭയിൽ അറിയിച്ചു.
നിലവിൽ 75 രാജ്യങ്ങൾക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Discussion about this post