ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ വഖഫ് ഭൂമി സംരക്ഷിക്കാൻ മതിലുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. സംസ്ഥാനത്തെ ഇമാമുമാർക്കും പാസ്റ്റർമാർക്കും ഓണറേറിയം ഏർപ്പെടുത്തുമെന്നും ജഗന്മോഹൻ റെഡ്ഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി.
വഖഫ് ബോർഡിന്റെ അധീനതയിലുള്ള മുഴുവൻ ഭൂമിയുടെയും രേഖകൾ ഡിജിറ്റലൈസ് ചെയ്യാനും സർക്കാർ തീരുമാനിച്ചു. വഖഫ് ഭൂമിയുടെ മേൽനോട്ടം ജില്ലാ റവന്യൂ ഉദ്യോഗസ്ഥന്മാരെ ഏല്പിക്കാനും തീരുമാനമായി.
ജഗന്മോഹൻ റെഡ്ഡിയുടെ തീരുമാനങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. മുഖ്യമന്ത്രി വഖഫ് ഭൂമിക്ക് മതിൽ നിർമ്മിച്ചു നൽകുമ്പോൾ ക്ഷേത്ര ഭൂമി അന്യാധീനപ്പെടുകയാണെന്ന് ബിജെപി എം പി ജിവിഎൽ നരസിംഹ റാവു പറഞ്ഞു. ഇത് മതരാഷ്ട്രീയമാണെന്നും ഹിന്ദു വിരുദ്ധ രാഷ്ട്രീയത്തെ ബിജെപി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post