ഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ആശ്വാസം. കേസിൽ തരൂരിനെ ഡല്‍ഹി റോസ് അവന്യൂ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
ഏഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നും ഡൽഹി പൊലീസ് വാദിച്ചു. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായിരുന്ന സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസന്വേഷിക്കാൻ ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
Discussion about this post