തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. എയർ ഗണ്ണും എയർ പിസ്റ്റളുമാണ് ബാഗിൽ നിന്നും ലഭിച്ചത്. ബാഗിൽ നിന്ന് കണ്ടെത്തിയ പാസ്‌പോർട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട കാരാറുകൾ ആണ് ബാഗിൽ ഉണ്ടായിരുന്നത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിൽ നിന്നാണ് ബാഗ് ലഭിച്ചത്.
ബസിൽ 17 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കിളിമാനൂർ എത്തുന്നതിന് മുൻപ് അവസാന യാത്രക്കാരനും ഇറങ്ങിയതോടെ ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കിളിമാനൂർ പൊലീസും ആര്യനാട് പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post