മുസഫര്‍നഗര്‍: ഉത്തർപ്രദേശിലെ ക്ഷേത്രത്തിനകത്തേക്ക് മാംസം എറിഞ്ഞ് മത വികാരം വ്രണപ്പെടുത്തിയതിനെ തുടര്‍ന്ന് നാലു പേർ അറസ്റ്റിൽ. ബുധാന മേഖലയിലാണ് സംഭവം. രാകേശ്, ഭാര്യ കുസും, സഹോദരന്‍ രാജേഷ്, മരുമകള്‍ അനാര്‍ക്കലി എന്നിവരാണ് അറസ്റ്റിലായത്.
ഐ.പി.സി 295 പ്രകാരം ആരാധനാലയങ്ങള്‍ അശുദ്ധമാക്കല്‍ വകുപ്പ് അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയതായും പൊലീസ് പറഞ്ഞു.
Discussion about this post