കോവിഡ് വ്യാപനം തുടരുമ്പോൾ സംസ്ഥാനത്തെ കോളജുകള്‍ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഒക്ടോബര്‍ നാലിനു കോളജുകള്‍ തുറക്കുമ്പോള്‍ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട.
ഒരോ ദിവസവും പകുതി കുട്ടികള്‍ വീതമോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ പ്രിന്‍സിപ്പല്‍മാരുടെ അഭിപ്രായം തേടും. ഇതോടൊപ്പം കോളജുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ നടത്താനുള്ള സൗകര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദൂര വിദ്യാഭ്യാസ സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപണ്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്നതിനാല്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗവേഷകര്‍ക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും മന്ത്രി ആര്‍. ബിന്ദു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post