ഭോപാൽ: ആദിവാസികൾക്ക് റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ 89 ആദിവാസി ബ്ലോക്കുകളിൽ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ജോലി തടസ്സപ്പെടുത്തി ഇനി മുതൽ ആദിവാസികൾ റേഷൻ കടകളിൽ പോകേണ്ടതില്ല. പദ്ധതിയുടെ നടത്തിപ്പിനായി ആദിവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സർക്കാർ വാടകയ്ക്കെടുക്കും‘. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസി നേതാക്കളെ ആദരിക്കാൻ ജബൽപ്പുരിൽ സംഘടിപ്പിച്ച പരിപാടിയിൽ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ആദിവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയത് ബിജെപി സർക്കാരുകൾ മാത്രമാണെന്നും ചൗഹാൻ പറഞ്ഞു. ആദിവാസികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് വാജ്പേയി സർക്കാരിന്റെ കാലത്താണെന്നും കോൺഗ്രസ് ആദിവാസികൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post