ശ്രീനഗര്‍: കശ്മീരി പൗരന്മാർക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഭീകരസംഘടനകളുടെ നീക്കം അവരുടെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്നും, സാധാരണ പൗരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും പ്രതികാരമുണ്ടാകുമെന്നും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ താക്കീത് നല്‍കി.
താഴ്വരയില്‍ കഴിഞ്ഞ 10 ദിവസമായി തീവ്രവാദികള്‍ സാധാരണ പൗരന്മാര്‍ക്കെതിരെ അക്രമം നടത്തുന്ന സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതികരണം. തോക്കുമായി നുഴഞ്ഞുകയറുന്ന ഭീരുക്കളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും ഇല്ലാതാക്കുമെന്നും മനോജ് സിന്‍ഹ കൂട്ടിച്ചേർത്തു.
‘ബലിദാനികള്‍ക്ക് ഈ ദീപാവലി സമർപ്പിക്കാം. നഗരഗ്രാമങ്ങള്‍ ധീരസൈനികരുടെയും കൊല്ലപ്പെട്ട സഹോദരങ്ങളുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ദീപം തെളിക്കാം. ജമ്മു കശ്മീരിന്റെ സമാധാനവും സാമൂഹിക-സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ വ്യക്തിഗത വളര്‍ച്ചയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കശ്മീര്‍ അതിവേഗം വികസിക്കുകയാണ്. ഭയരഹിതമായ ജീവിതം സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. അതിവേഗത്തിലുള്ള വികസനത്തിന് നാട് പ്രതിജ്ഞാബദ്ധമാണ്. സമൃദ്ധവും സമാധാനപരവുമായ ഒരു ജമ്മു കശ്മീര്‍ നിര്‍മ്മിക്കാനുള്ള പ്രയത്‌നത്തിലാണ് ഭരണകൂടം’- തന്റെ പ്രതിമാസ റേഡിയോ സംവാദമായ ‘അവാം കി ആവാസി’ലൂടെ അദ്ദേഹം പറഞ്ഞു.
.
Discussion about this post