കോട്ടയം: എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് വനിതാ നേതാവിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിയായ എസ് എഫ് ഐ നേതാവ് ആർഷോയുടെ ക്രിമിനൽ പശ്ചാത്തലം പുറത്ത്. ഇയാൾ 33 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് വിവരം. കെഎസ്‍യു നേതാവായിരുന്ന നിസാമിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ നിലവിൽ ജാമ്യത്തിലാണ് ഇയാൾ.
ആർഷോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന എസ്എഫ്ഐ വാദവും പൊളിയുകയാണ്. എ ഐ എസ് എഫ് വനിതാ നേതാവിനെ അവഹേളിക്കുന്നത് ആർഷോ ആണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സ്വകാര്യ മാധ്യമം പുറത്ത് വിട്ടു. ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ചു നിൽക്കുന്നത് ആർഷോ ആണ്. ഇയാളാണ് സംഘർഷ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എസ്എഫ്ഐ വാദിക്കുന്നത്. ആക്രമണത്തിന് നേതൃത്വം കൊടുത്തത് തന്നെ ഇയാളാണ് എന്നാണ് എ ഐ എസ് എഫ് വാദിക്കുന്നത്.
അതേസമയം പ്രശ്നത്തിൽ ഒത്തുതീർപ്പിനുള്ള നീക്കവും സജീവമാണ്. സിപിഎം നേതാക്കൾ സിപിഐ തലത്തിൽ ഇടപെട്ടുള്ള ഒത്തുതീർപ്പ് നീക്കം നടക്കുന്നുവെന്നാണ് സൂചന. അതിന്‍റെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ സമാന ആരോപണം ഉന്നയിച്ച് കേസ് കൊടുത്തത് എന്നാണ് സൂചന.
Discussion about this post