ശ്രീനഗര്‍: ജമ്മു കാശ്മീര്‍ വികസനത്തിന് വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2022 ഓടെ ജമ്മു കാശ്മീരില്‍ 51,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഷാ ഭഗവതി നഗറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു.
‘ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കാശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കും വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. ജമ്മു കശ്മീരില്‍ അത് തുടങ്ങിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ലെ’- അമിത് ഷാ പറഞ്ഞു.
370-ാം വകുപ്പ് റദ്ദാക്കായതോടെ വാല്‍മീകി വിഭാഗക്കാരോടും വടക്കന്‍ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരില്‍ നടപ്പിലാക്കാനും സാധിച്ചു. ജമ്മു കാശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കില്‍ തീവ്രവാദികള്‍ പരാജയപ്പെടുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
2019 ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരില്‍ എത്തുന്നത്.
Discussion about this post