കേന്ദ്രസർക്കാർ ഇന്ധനനികുതി കുറച്ചതോടെ ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില 100 രൂപയിൽ താഴെയായി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അസം, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, ത്രിപുര, പുതുച്ചേരി എന്നിവയാണ് 100 രൂപയിൽ താഴെ പെട്രോൾ വിൽക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ. മൊത്തത്തിൽ, 23 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി (വാറ്റ്) ആനുപാതികമായി കുറച്ചിട്ടുണ്ട്.
ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വിലയിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ നീക്കത്തോടെ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി 5 രൂപയും 10 രൂപയും കുറച്ചു. ജൂലൈ രണ്ടാം വാരത്തിന്റെ തുടക്കത്തിൽ രാജ്യത്തെ മിക്കവാറും എല്ലായിടത്തും ഇന്ധനവില 100 രൂപ കടന്നിരുന്നു. 2020 ഏപ്രിലിൽ പെട്രോൾ ലിറ്ററിന് 69 രൂപയിൽ കൂടുതലായിരുന്നു, ഈ വർഷം മാർച്ച് അവസാനത്തോടെ 90 രൂപയിൽ എത്തിയിരുന്നു.
കേന്ദ്രത്തിന്റെ നീക്കത്തെത്തുടർന്ന്, 16 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും വാറ്റ് ആനുപാതികമായി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു, അതേസമയം 12 സംസ്ഥാനങ്ങളും 1 കേന്ദ്ര ഭാരം പ്രദേശവും ഈ നീക്കത്തിൽ നിന്ന് വിട്ടുനിന്നു. കേരളം, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, മേഘാലയ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാൻ, ആൻഡമാൻ നിക്കോബാർ എന്നിവയാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതിയിൽ കുറവൊന്നും വരുത്താത്ത സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപി ഇതര പാർട്ടികളാണ്.
Discussion about this post