ഡൽഹി: ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ബിൽ അവതരിപ്പിക്കാൻ ഇരിക്കെ സുപ്രധാന തീരുമാനമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ബിറ്റ്കോയിൻ ഇടപാടുകൾ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
രാജ്യത്ത് ഔദ്യോഗിക ഡിജിറ്റൽ കറൻസി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ടാകും. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത പരസ്യങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നവംബർ 13ന് യോഗം വിളിച്ചിരുന്നു.
റിസർവ് ബാങ്ക്, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംയുക്തമായ ആഭിമുഖ്യത്തിൽ നടക്കുന്ന ചർച്ചകളുടെ ഫലമായാണ് നിയമം നിർമിക്കുന്നത്.
Discussion about this post