ആലപ്പുഴ: ജലന്ധർ രൂപതയിലെ മലയാളി കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ചേർത്തല സ്വദേശിനി മേരിമേഴ്സി(31) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായാണു സഭാ അധികൃതർ വീട്ടുകാരെ അറിയിച്ചത്. എന്നാൽ, മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോൺ ഔസേഫ് ആലപ്പുഴ കളക്ടർക്ക് പരാതി നൽകി.
29-ന് രാത്രി വീട്ടിലേക്കു വിളിച്ചപ്പോൾ മകൾ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബർ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. മരണത്തിലും അവിടെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലും സംശയമുള്ളതിനാൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി വസ്തുത പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.
ജലന്ധർ രൂപതയിൽപ്പെട്ട സാദിഖ് ഔവ്വർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരിമേഴ്‌സി നാലുവർഷമായി പ്രവർത്തിച്ചിരുന്നത്. ആരോപണങ്ങൾ സഭാ അധികൃതർ നിഷേധിക്കുകയാണ്.
Discussion about this post