തൃശൂർ: ബാങ്ക് വായ്പ അവസാന നിമിഷം നിഷേധിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു. ഈ മാസം 29ന് പാറമേക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.
തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വിപിൻ (26) കഴിഞ്ഞ ദിവസം ആണ് ബാങ്ക് വായ്പ നിഷേധിച്ചതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. വിപിന്റെ സഹോദരി വിദ്യയെ കയ്പമംഗലം സ്വദേശി നിധിൻ ആണ് താലികെട്ടുന്നത്.
തുടർന്ന് എ.സി ടെക്നീഷ്യനായ നിധിൻ വിവാഹശേഷം ജനുവരിയിൽ ഗൾഫിലേക്ക് മടങ്ങും. തൃശൂർ സേവന മെഡിക്കൽസിലെ ജീവനക്കാരിയാണ് വിദ്യ. യുവാവിന്റെ വേർപാടിന് പിന്നാലെ നിരവധി പേരാണ് വാഗ്ദാനങ്ങളും സഹായങ്ങളുമായി വിപിന്റെ വീട്ടിലെത്തിയത്.
Discussion about this post