ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കായി വകയിരുത്തിയ തുകയുടെ 10 ശതമാനം ഇതു വരെ ചിലവഴിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. 5,447 കോടി രൂപയുടെ പദ്ധതിയിൽ 554 കോടി രൂപയാണ് ഇതു വരെ ചിലവഴിച്ചതെന്നാണ് കേന്ദ്ര സർക്കാർ പർലമെന്റിൽ രേഖാമൂലം അറിയിച്ചിരുന്നത്. സെൻട്രൽ വിസ്ത പദ്ധതി രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും ആത്മനിർഭർ ഭാരത് എന്ന ആശയത്തിന്റെ മികവ് വിളിച്ചോതുന്ന പദ്ധതിയായിരിക്കും ഇതെന്നും കേന്ദ്ര അറിയിച്ചു.
സെൻട്രൽ വിസ്ത അവന്യുവിന്റെ പണി 60 ശതമാനം പൂർത്തിയായി. റിപ്പബ്ലിക് ദിനത്തിന് മുൻപ് ഇത് പൂർത്തീകരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ. കൊവിഡ് വ്യാപനത്തിന് മുൻപ് പ്രഖ്യാപിക്കപ്പെട്ട് പ്രാരംഭ നടപടികൾ പൂർത്തീകരിക്കപ്പെട്ട പദ്ധതിയാണ് സെൻട്രൽ വിസ്ത. ഇതിന്റെ ഭാഗമായി ഈ മഹാമാരിക്കാലത്തും പതിനായിരത്തിന് മുകളിൽ ജനങ്ങൾക്ക് തൊഴിൽ നൽകാൻ സാധിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പാർലമെന്റ് മന്ദിരം, സെക്രട്ടറിയേറ്റ് എന്നിവയുടെ പണിയും സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര സർക്കാർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post