ഡൽഹി: സൈനിക ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ട വാർത്തയ്ക്ക് സാമൂഹിക മാധ്യമത്തിൽ ചിരിക്കുന്ന സ്മൈലി ഇട്ട ജീവനക്കാരിയെ ജമ്മു കശ്മീർ ബാങ്ക് പിരിച്ചു വിട്ടു. അഫ്രീൻ നഖാഷ് എന്ന ജീവനക്കാരിക്കെതിരെയാണ് ബാങ്ക് നടപടി സ്വീകരിച്ചത്.
സാമൂഹിക മാധ്യമങ്ങളിലെ ജീവനക്കാരുടെ ഇടപെടലുകൾ സംബന്ധിച്ച് സ്ഥാപനം പുറപ്പെടുവിച്ച മാർഗരേഖ ലംഘിക്കുകയും ഒരു ദുരന്ത വാർത്തയോട് മോശമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
നേരത്തെ, ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് രാജസ്ഥാൻ സ്വദേശി ജവ്വാദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റവും പ്രകോപനപരവും വർഗീയ വിഷം ചീറ്റുന്നതുമായിരുന്നു ജവാദ് ഖാന്റെ വാക്കുകൾ എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ ആഹ്ളാദം രേഖപ്പെടുത്തി മലയാളത്തിലും കമന്റുകൾ വന്നിരുന്നു. സംസ്ഥാന സർക്കാർ അഭിഭാഷക രശ്മിത രാമചന്ദ്രൻ, ശ്രീജ നെയ്യാറ്റിൻകര തുടങ്ങിയവരും ജനറൽ ബിപിൻ റാവത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇവർക്കെതിരെ നടപടി വേണമെന്ന് ദേശീയവാദികൾ ആവശ്യപ്പെടുമ്പോഴും പിണറായി സർക്കാർ മൗനം തുടരുകയാണ്.
Discussion about this post