ഡൽഹി: വ്യോമസേന ഹെലികോപ്ടർ ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സാധ്യത. ഹെലികോപ്ടർ ദുരന്തത്തിൽ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുകയാണ്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടികൾ തുടരുകയാണ്.
അന്വേഷണത്തിന് വിദേശ സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങിയ സാധ്യതകളാണ് പ്രാഥമികമായി പരിഗണിക്കുന്നത്.
അതേസമയം പുതിയ സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഡിസംബർ 8ന് തന്നെ പ്രധാനമന്ത്രി നിർദേശം നൽകിയതായാണ് വിവരം. കരസേന മേധാവി ജനറൽ എംഎം നരവനയെ നിയമിക്കാനാണ് സാധ്യത.
Discussion about this post