ഹരിയാനയിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഭഗവത് ഗീതാ പഠനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഭഗവ്ത് ഗീതയുടെ അർത്ഥത്തിനൊപ്പം ശ്ലോകങ്ങളുടെ ഉച്ചാരണവും പഠിപ്പിക്കും. കുരുക്ഷേത്രയിൽ നടക്കുന്ന അന്താരാഷ്ട്ര ഗീതാ മഹോത്സവത്തിന്റെ ഭാഗമായിരുന്നു പ്രഖ്യാപനം.
5,7 ക്ലാസ്സുകളിൽ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഭഗവാൻ ഗീതോപദേശം നൽകിയത് അർജുനന് വേണ്ടി മാത്രമായിരുന്നില്ല. നമുക്ക് ഓരോരുത്തർക്കും വേണ്ടിയായിരുന്നു. അതുകൊണ്ട് യുവാക്കളിൽ ഗീതാസാരം പ്രചരിപ്പിക്കാൻ നമ്മൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
205 കോടി രൂപ മുതൽമുടക്കിൽ കുരുക്ഷേത്രയിൽ ‘ഗീതാസ്ഥലി‘ മ്യൂസിയം നിർമ്മിക്കും. മ്യൂസിയത്തിൽ ഭഗവത് ഗീതാസാരവും സരസ്വതി നദിയുടെ ചരിത്രവും പ്രദർശിപ്പിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രചോദനമായ ഗ്രന്ഥമായിരുന്നു ഭഗവത് ഗീതയെന്നും ഹരിയാന മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post