തിരുവനന്തപുരം: ഹലാൽ ഇറച്ചിക്കടയിൽ തോർത്തിന് പകരം ദേശീയപതാക ഉപയോഗിച്ച സംഭവം ദേശീയ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കാട്ടാക്കടയിലെ ഇറച്ചിക്കടയിലാണ് ഇറച്ചി വെട്ടിയ ശേഷമുള്ള ചോര തുടയ്ക്കാനും മറ്റുമായി ദേശീയ പതാക കെട്ടിത്തൂക്കിയത്.
പ്രദേശവാസികൾ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. പരാതിയോട് തണുപ്പൻ സമീപനമാണ് പൊലീസ് സ്വീകരിച്ചത് എന്ന് ആക്ഷേപമുണ്ട്. കടയുടമയ്ക്ക് പതാക നീക്കം ചെയ്യാനുള്ള സമയം നൽകിയ ശേഷമാണ് അന്വേഷണത്തിനായി പൊലീസ് എത്തിയത് എന്നാണ് ആക്ഷേപം.
പരാതി നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും കടയുടമയെ കസ്റ്റഡിയിൽ എടുക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം വ്യാപകമാണ്. പൊലീസിലെ ചിലർ പരാതിയും വീഡിയോയും ചോർത്തി പ്രതികൾക്ക് കൈമാറിയ ശേഷം തെളിവ് നശിപ്പിക്കാൻ ആവശ്യത്തിന് സമയം നൽകിയതായി പരാതിക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post