മെട്രോമാൻ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിൽ എത്തി സന്ദർശിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പി ക്കൊപ്പം ഇ. ശ്രീധരൻ സജീവമായുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെ സുരേന്ദ്രൻ പ്രതികരിച്ചു.
ശ്രീധരൻ നിലവിൽ ദേശീയ കൗൺസിൽ പ്രത്യേക ക്ഷണിതാവാണ്.എല്ലാ പാർട്ടി പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹത്തിൻ്റെ ആരോഗ്യം അനുവദിക്കില്ല. സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാത്രമേ അദ്ദേഹം മാറുന്നുള്ളൂ എന്നും ബി.ജെ.പിക്കൊപ്പം ശിഷ്ടകാലവും ശ്രീധരൻ ഉണ്ടാവുമെന്നും കൂടിക്കാഴ്ചക്ക് ശേഷം സുരേന്ദ്രൻ പറഞ്ഞു.
” അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇല്ല എന്നാണ് പറഞ്ഞത്. അദ്ദേഹം മുൻപും സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക് വിലപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ സേവനം ഞങ്ങൾക്ക് നൽകുന്നുണ്ട്. അദ്ദേഹം കർമനിരതനായി തന്നെ ബിജെപിക്ക് ഒപ്പം ഉണ്ടാകും.” സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ പ്രതീക്ഷ ഉണ്ടെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു.
“വളരെ വിശദമായ ഒരു മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ ശ്രീധരൻ സർ തന്നിട്ടുണ്ട്. പാർട്ടി വരുത്തേണ്ട മാറ്റങ്ങൾ, ജനപ്രിയമാകാൻ വേണ്ട ഒട്ടേറെ നിർദേശങ്ങൾ രേഖാമൂലം തന്നെ തന്നിട്ടുണ്ട്. അതെല്ലാം വളരെ വിലപ്പെട്ടതായാണ് ഞങ്ങൾ കാണുന്നത്. ഇ ശ്രീധരന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണ് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്ത്, വി ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവരും കെ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
Discussion about this post