സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കമാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്ന് ഗവർണർ പറഞ്ഞു. ഡിലിറ്റ് വിഷയത്തെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍ നിയമന വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ചാന്‍സലറായി തുടരാന്‍ തനിക്ക് താത്പര്യം ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡി-ലിറ്റ് വിഷയത്തില്‍ രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചത്.
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശിപാര്‍ശ ചെയ്തിരുന്നു എന്നും ഇത് സര്‍ക്കാര്‍ തടഞ്ഞെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട് എങ്കില്‍ അത് തെറ്റാണ് എന്നായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം.
Discussion about this post