ഹൈദരാബാദ്: രാജ്യത്ത് അനധികൃത മതപരിവർത്തനം തടയാൻ ശക്തമായ നടപടികൾ വേണമെന്ന് ആർ എസ് എസ്. ഹൈദരാബാദിൽ നടക്കുന്ന സമന്വയ ബൈഠകിലാണ് ആർ എസ് എസ് ഇക്കാര്യം വ്യക്തമാക്കിയത്. മതപരിവർത്തനം തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്നും ജനങ്ങളെ കൂടുതൽ ജാഗരൂകരാക്കാൻ ശക്തമായ നിയമനിർമാണം വേണമെന്നുമാണ് ആർ എസ് എസിന്റെ ആവശ്യം.
ആർഎസ്എസിലേക്കു കൂടുതൽ യുവാക്കൾ കടന്നുവരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. രാജ്യത്ത് ആർ എസ് എസിന് നിലവിൽ 55,000 ശാഖകളുണ്ട്. സംഘപരിവാർ രാജ്യത്ത് കൂടുതൽ സ്വീകാര്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തിയ ബുള്ളി ബായ് ആപ് തീർത്തും തെറ്റാണ്. ശക്തമായ നടപടികൾ ഇതിനെതിരെ സർക്കാരുകൾ എടുക്കുന്നുണ്ടെന്നും ആർഎസ്എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ വ്യക്തമാക്കി.
Discussion about this post