ഭോപാൽ: മതപരിവർത്തന നിരോധന നിയമ പ്രകാരം മധ്യപ്രദേശിൽ നാല് പാസ്റ്റർമാർ അറസ്റ്റിലായി. മധ്യപ്രദേശിലെ സെഹോറിലായിരുന്നു സംഭവം.
മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് നാലംഗ സംഘം ഗുരാഡി ഗ്രാമവാസിയായ മനോഹർ ബൻസാലിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചത്. വിസ്സമ്മതിച്ച ബൻസാലിനെ ഇവർ ഫോം പൂരിപ്പിച്ച് നൽകാൻ നിർബന്ധിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് ബൻസാലിന്റെ അയൽക്കാർ ചേർന്ന് പാസ്റ്റർമാരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
താഗരാജ്, രാജാറാം മാളവ്യ, സുനിൽ മാളവ്യ, തേജ് സിംഗ് തുടങ്ങിയവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post