സിപിഐഎം ഓഫീസ് ഇടുക്കിയില്‍ നിലനില്‍ക്കില്ലെന്ന് മൂന്നാര്‍ മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ് കുമാര്‍. വി എസ് അചുതാന്ദനുമായി പിണങ്ങിയത് രവീന്ദ്രന്‍ പട്ടയത്തിന്റെ പേരിലാണെന്നും ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വെളിപ്പെടുത്തി. പട്ടയം വാങ്ങിയത് എംഎം മണിയും കുടുംബവും താമസിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
Discussion about this post