ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലം വിളിച്ച അമല്‍ മുഹമ്മദിന് വാഹനം ഇതുവരെയും ലഭിച്ചില്ലെന്ന് പരാതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് അമല്‍ പറയുന്നത്.
എന്നാൽ ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ഥാര്‍ ലേലത്തിന് വച്ചത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15.10 ലക്ഷം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നല്കാന് തയ്യാറായിരുന്നുവെന്ന് പിന്നീട് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തര്‍ക്കത്തിലേക്ക് പോയത്. വില കൂട്ടി നല്‍കാമോയെന്ന് ദേവസ്വം ഭാരവാഹികള്‍ ചോദിച്ചെങ്കിലും ജിഎസ്ടി ഉള്‍പ്പെടെ നല്കുമ്പോഴേക്കും 18 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരുമെന്നായിരുന്നു അമല്‍ വ്യക്തമാക്കിയത്. പിന്നാലെ വാഹനം അമലിന് തന്നെ നല്‍കാനായിരുന്നു ദേവസ്വം അധികാരികളുടെ തീരുമാനം. ലേലം പറഞ്ഞുറപ്പിച്ചിട്ടും ഇപ്പോഴും വാഹനം വിട്ടുകൊടുക്കാന്‍ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നാണ് അമല്‍ പറയുന്നത്.
Discussion about this post