ബംഗലൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ രണ്ടാമത്തെയാളെയും കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് പെൺകുട്ടിയെ പിടികൂടിയത്.
പെൺകുട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ നൽകിയിരുന്നത് അമ്മയുടെ നമ്പർ ആയിരുന്നു. ബസ് ജീവനക്കാർ ഫോൺ വിളിച്ചപ്പോൾ അമ്മയാണ് ഫോൺ എടുത്തത്. തുടർന്ന് ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടികളിൽ ഒരാളെ കഴിഞ്ഞ ദിവസം മഡിവാളയിലെ ഹോട്ടലിൽ നിന്നും കണ്ടെത്തിയിരുന്നു.
കണ്ടെത്താനുള്ള നാല് പെൺകുട്ടികൾ ഗോവയ്ക്ക് പോയിരിക്കാമെന്ന് പിടിയിലായ പെൺകുട്ടി പറഞ്ഞു. പിടിയിലായ പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാക്കളേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൈയ്യിൽ ആവശ്യത്തിന് പണമില്ലാതിരുന്നതിനാൽ വഴിയിൽ കണ്ടവരിൽ നിന്നും പണം വാങ്ങിയാണ് പെൺകുട്ടികൾ യാത്ര ചെയ്തിരുന്നത്.
Discussion about this post