കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുകയും അമ്പത് റഷ്യൻ സൈനികരെ വധിക്കുകയും ചെയ്തതായി ഉക്രെയ്ൻ. ഉക്രെയ്ന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ്. വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതെന്ന് ഉക്രെയ്ൻ സൈനിക മേധാവി വ്യക്തമാക്കി.
റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്നിലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നാണ് വിവരം. പൊതുനിരത്തുകളിൽ വൻ തിരക്കാണ്. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ സമാന്തരമായി ആക്രമണം നടത്തുകയാണ്. കരമാർഗ്ഗവും വ്യോമമാർഗ്ഗവുമാണ് റഷ്യയുടെ ആക്രമണം.
കിഴക്കൻ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങളെ മിസൈലുകൾ വർഷിച്ച് ഉക്രെയ്ൻ ചെറുക്കുന്നുണ്ട്. ജനവാസ മേഖലകളിൽ റഷ്യ ശക്തമായ ആക്രമണം നടത്തുന്നതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടങ്ങൾ നിർദേശം നൽകിയിരിക്കുകയാണ്.
Discussion about this post