തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ചയെ വെല്ലുവിളിച്ച് അക്രമികളുടെ തേരോട്ടം തുടരുന്നു. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കയറി അക്രമി പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പനാണു കൊല്ലപ്പെട്ടത്.
തമിഴ്നാട് സ്വദേശിയാണ് കൊല്ലപ്പെട്ട അയ്യപ്പൻ. ബൈക്കിലെത്തിയ ആളാണ് അക്രമി. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. 34 വയസ്സാണ് കൊല്ലപ്പെട്ട അയ്യപ്പന്.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സജീവമായി നിലനിൽക്കെയാണ് തലസ്ഥാന നഗര ഹൃദയത്തിൽ പട്ടാപ്പകൽ കൊലപാതകം നടന്നിരിക്കുന്നത്. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നെന്നും പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപിച്ചിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post