ചെന്നൈ: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൗഹീദ് ജമാ അത്ത് നേതാക്കളിൽ രണ്ട് പേർ അറസ്റ്റിൽ. കോവൈ റഹ്മത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് പിടികൂടിയത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രതികൾക്കെതിരെ നിരവധി പരാതികൾ ഉയർന്നതോടെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റിന് തയ്യാറായത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർ കൊല്ലപ്പെട്ടാൽ അവരുടെ കൊലപാതകങ്ങൾക്ക് അവർ മാത്രമാകും ഉത്തരവാദികൾ എന്ന് പൊതുയോഗത്തിൽ വെച്ച് റഹ്മത്തുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അസാധുവുമാണെന്നും ഇയാൾ പറഞ്ഞു. നിങ്ങൾ മുസ്ലീങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ഏതറ്റം വരെയും പോകുമെന്നും ഇയാൾ പറഞ്ഞു.
പ്രസംഗത്തെ സദസ്സ് ‘അള്ളാഹു അക്ബർ‘ വിളികളോടെ സ്വീകരിക്കുന്നതിന്റെ വീഡിയോ ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പുറത്തു വിട്ടിരുന്നു.
Discussion about this post