ഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ, അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിനെ പ്രശംസിക്കാൻ വിസമ്മതിച്ചതിന് പ്രശസ്ത ഗായകൻ കിഷോർ കുമാറിനെ ബഹിഷ്കരിച്ച കാലം ഞാൻ ഓർക്കുകയാണ്. റേഡിയോയിൽ പോലും അദ്ദേഹത്തിന്റെ ഗാനങ്ങൾ അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രി പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകളെ അക്കാലത്ത് പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. അതിനെയെല്ലാം അതിജീവിച്ച്, ജനാധിപത്യം നമ്മൾ പുനസ്ഥാപിച്ചു. ജനാധിപത്യത്തിലുള്ള ഇന്ത്യൻ ജനതയുടെ വിശ്വാസം അത്ര പെട്ടെന്നൊന്നും നഷ്ടമാകില്ല. പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേള, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി നാം ആഘോഷിക്കുന്നു. ഇത് വിദേശ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ കഥകൾ മാത്രമല്ല നമ്മോട് പറയുന്നത്, മറിച്ച് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം നീണ്ട യാത്രയുടെ കഥ കൂടിയാണ്. മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post