ന്യൂഡൽഹി: മോദിയ്ക്കെതിരായ അപവാദ പരാമർശത്തിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഹർജി നൽകി. ജാർഖണ്ഡ് ഹൈക്കോടതിയിലാണ് ഹർജി ,സമർപ്പിച്ചത്. എന്നാൽ അപവാദ പരാമർശം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.
എല്ലാ കള്ളന്മാർക്കും രണ്ടാം പേര് എന്തുകൊണ്ടാണു മോദിയാകുന്നത് എന്നായിരുന്നു രാഹുലിൻറെ പരാമർശം. മോദിയെന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതാണു പരാമർശമെന്നാരോപിച്ചു പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് മാനനഷ്ടക്കേസ് നൽകിയത്.
കേസിൻറെ വിചാരണവേളയിൽ മാത്രമെ ആരോപണം സംബന്ധിച്ച വസ്തുത പരിശോധിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.സൽപ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടൊപ്പമുള്ളതാണെന്നും നിരീക്ഷിച്ചു.
Discussion about this post