ബോധ്ഗയ: ബുദ്ധമതത്തെ ഉൻമൂലനം ചെയ്യാനാണ് ചൈന ശ്രമിക്കുന്നതെന്ന് ദലൈലാമ. പക്ഷെ അവർക്ക് അതിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബോധ് ഗയയിലെ കാലചക്ര മൈതാനിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലചക്ര ഫ്രഞ്ച് ക്ഷേത്രത്തിൽ നടന്ന പരമ്പരാഗത പ്രാർത്ഥനാ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
ബുദ്ധിസം വിഷലിപ്തമാണെന്നാണ് ചൈന കരുതുന്നത്. അതുകൊണ്ടു തന്നെ ആസൂത്രിതമായ പ്രചാരവേലയിലൂടെ ചൈനയിൽ നിന്ന് അതിനെ ഉന്മൂലനം ചെയ്യാൻ അവർ ശ്രമിക്കുകയാണ്. ബുദ്ധ വിഹാരങ്ങളും മറ്റും തകർത്തുകൊണ്ടാണ് ചൈന ഇത് ചെയ്യുന്നത്. പക്ഷെ അവർക്ക് അതിൽ വിജയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബുദ്ധധർമ്മത്തിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഹിമാലയൻ മേഖലയിൽ ധർമ്മത്തിൽ സമർപ്പിതമായ ഒരുപാട് ജീവിതങ്ങൾ കാണാനാകും. മംഗോളിയയിലും ചൈനയിലുമൊക്കെ ഇതുപോലുളള ഒരുപാട് പേരുണ്ട്. ആ ധർമ്മത്തെ വിഷമായിട്ടാണ് ചൈന കാണുന്നത്. അതുകൊണ്ടാണ് അവർ അതിനെ തകർക്കാൻ ശ്രമിക്കുന്നത്.
ബുദ്ധിസത്തിന് നാശം വരുത്തുവാൻ ചൈനീസ് സർക്കാരിന് കഴിയുമായിരിക്കും പക്ഷെ അതിനെ ഉൻമൂലനം ചെയ്യാൻ അവരെക്കൊണ്ട് സാധിക്കില്ലെന്ന് ദലൈലാമ പറഞ്ഞു. ഇന്നും ചൈനയിൽ നിരവധി ആളുകൾ ബുദ്ധമതത്തിൽ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിൽ ഇപ്പോഴും ബുദ്ധവിഹാരങ്ങൾ നിലനിൽക്കുന്നുണ്ട്. ജനങ്ങൾ അത്രത്തോളം ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബുദ്ധിസത്തോട് ചൈനയ്ക്ക് പൈതൃകമായ ബന്ധമാണുളളതെന്നും ദലൈലാമ പറഞ്ഞു.
Discussion about this post