ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ആറ് മാസം തുടർച്ചയായി പീഡനത്തിനിരയാക്കിയ സഹോദരങ്ങൾ അറസ്റ്റിൽ. തെലങ്കാനയിലെ വാറംഗൽ സ്വദേശികളായ അസ്മത് അലിയും അക്ബർ അലിയുമാണ് അറസ്റ്റിലായത്. പ്രതികളുടെ അയൽവാസിയായ 15 വയസ്സുകാരിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾക്ക് പുറമെ പോക്സോ കേസും ചുമത്തിയതായി തെലങ്കാന പോലീസ് അറിയിച്ചു. 27 വയസ്സുകാരനായ അസ്മത് അലിയാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. സെക്കൻഡ് ഹാൻഡ് ഫർണീച്ചർ കടയിലെ തൊഴിലാളിയായ ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ അസ്മതിന്റെ ഇളയ സഹോദരൻ 22 വയസ്സുകാരനായ അക്ബറും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീടിന് സമീപത്തെ ആളിഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് വാറംഗൽ പോലീസ് കമ്മീഷണർ എ വി രംഗനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അയൽക്കാരായ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടിയുടെ പിതാവ് വീടിന് സമീപം സിസിടിവി സ്ഥാപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധർണ സംഘടിപ്പിച്ചു. വിവിധ ഹിന്ദു സംഘടനകൾ പ്രതികളുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ വീടിന് നേർക്ക് കല്ലേറുണ്ടായി. പ്രതികളുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
Discussion about this post